Saturday, October 13, 2012

പയ്യന്‍ കഥകള്‍

രണ്ടാമത്തെ അറ്റാക്കും, ഐ സി യുവിലെ ഹ്രസ്വവാസവും കഴിഞ്ഞു തൊണ്ണൂറ്റിയാറുകാരിയായ അച്ഛമ്മയെ വീട്ടില്‍ കൊണ്ടു വന്ന ദിവസം. ദുഖാര്‍ത്തരായ ബന്ധുക്കളും അയല്‍വാസികളും ശയ്യാവലംബയായ അച്ഛമ്മക്ക് ചുറ്റും കൂട്ടം കൂടി മൂകമായി നിന്നു.

എല്ലാ മുഖങ്ങളിലും ഭയാനകമായ പിരിമുറുക്കം.പെട്ടെന്ന് അക്ഷര സ്പുടതയില്ലാതെ ഒരു പാട്ട് ഒഴുകി എത്തി..."അപ്പങ്ങ എമ്പ്ടും ചുട്ടമ്മായി...അമ്മായി ചുട്ടത് ..."
കൂടി നിന്നവര്‍ പരിസരം മരന്നാര്‍ത്തു ചിരിച്ചു. മുറിയില്‍ കട്ടപിടിച്ചു നിന്ന പിരിമുറുക്കത്തെ ആ ചിരി പാടെ അലിയിച്ചു കളഞ്ഞു. വീട്ടില്‍ സ്ഥിരം മൂളി നടക്കുന്ന ആ ഈരടി എന്റെ സന്താനത്തിന്റെ നാവില്‍ നിന്നാണെന്നു പെട്ടെന്ന് കത്തി.ഈ അവസരത്തില്‍ അതെടുതലക്കുമെന്നു സ്വപ്നേപി പോലും കരുതിയില്ല.ആള്‍ക്കൂട്ടത്തില്‍ നിന്നു ആളെ തപ്പി പിടിച്ചു വാ പൊത്താനും..നുള്ള് കൊടുത്തു ഒതുക്കാന്‍ ശ്രമിച്ചതിനും കൂടി നിന്നവരില്‍ നിന്നെനിക്ക് വയറു നിറച്ചു കിട്ടി.

കുട്ടികളുടെ നിഷ്കളങ്ക രീതികള്‍ , പ്രവര്‍ത്തികള്‍ നമ്മുടെ ഒക്കെ പിരിമുറുക്കത്തെ എത്രവേഗം അലിയിച്ചു കളയുമെന്ന് ഞാന്‍ അറിഞ്ഞു.അനവസരത്തിലെ പാട്ടിനോട് ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടൊരു നൂറായിരം തവണ ഞാന്‍ അതോര്‍ത്തു ചിരിച്ചു....ഇപ്പോഴും ഈ മരുഭൂവില്‍ വേര്‍പാടിന്റെ നോവിലും...ആ കുഞ്ഞു പാട്ടെന്റെ ചെവിയിലിങ്ങനെ അലയടിക്കുന്നു...ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍


NB: അച്ഛമ്മ ആരോഗ്യവതിയായി കഴിയുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.

2 comments:

  1. മലയാളം കാണുമ്പോള്‍ ഒരാര്‍ത്തി .... കുറച്ചും കൂടി ഉണ്ടായിരുനെന്ഗില്‍ എന്നു തോന്നുന്നു .......ഞാനും ഒരു പാവം പ്രവാസി ...

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)